Friday 29 March 2013

വജ്രഗോളം

കായാമ്പൂ മേഘങ്ങളൊരു  കൊട്ടാരം
തീർത്തതിനുള്ളിൽ  ഒരു തുമ്പ പൂവിടും
പോലൊരു നറു പുഞ്ചിരി പടർത്തി
വിളർച്ച ബാധിച്ചൊരു പുഴതൻ ഞരമ്പിൽ
ഒരു സൂചിമുനപോൽ  ഞാൻ കാത്തുനിന്നു
അലിവിനായി കേഴുന്ന അറവുമാടായി
താമരയിതളുകൾ വിരിയും കണക്കെ
മാനത്ത് മിഴിയെറിഞ്ഞു ഞാൻ നിന്നു
ആ നേരം അതുവഴി വിരുന്നിനായി പോകും
ഒരു ദേശാടനപറവയുടെ ചുണ്ടിലുടക്കിയ
ഒരു നെൽക്കതിരിൻ തുമ്പിൽ ഞാൻ കണ്ടു
ഒരു വജ്രഗോള വർണപ്രപഞ്ചം
എന്മീതെയാ പറവ എത്തിയ നേരം
ആ വജ്രഗോളം അടർന്നു വീണതു
വന്നുപതിച്ചെൻ മിഴിയും നിറഞ്ഞു .. 

3 comments:

  1. വജ്രഗോളം വീണ ഭാഗ്യവാന്‍

    ReplyDelete
  2. ഒരു വജ്രഗോള വർണപ്രപഞ്ചം.

    ReplyDelete