കായാമ്പൂ മേഘങ്ങളൊരു കൊട്ടാരം
തീർത്തതിനുള്ളിൽ ഒരു തുമ്പ പൂവിടും
പോലൊരു നറു പുഞ്ചിരി പടർത്തി
വിളർച്ച ബാധിച്ചൊരു പുഴതൻ ഞരമ്പിൽ
ഒരു സൂചിമുനപോൽ ഞാൻ കാത്തുനിന്നു
അലിവിനായി കേഴുന്ന അറവുമാടായി
താമരയിതളുകൾ വിരിയും കണക്കെ
മാനത്ത് മിഴിയെറിഞ്ഞു ഞാൻ നിന്നു
ആ നേരം അതുവഴി വിരുന്നിനായി പോകും
ഒരു ദേശാടനപറവയുടെ ചുണ്ടിലുടക്കിയ
ഒരു നെൽക്കതിരിൻ തുമ്പിൽ ഞാൻ കണ്ടു
ഒരു വജ്രഗോള വർണപ്രപഞ്ചം
എന്മീതെയാ പറവ എത്തിയ നേരം
ആ വജ്രഗോളം അടർന്നു വീണതു
വന്നുപതിച്ചെൻ മിഴിയും നിറഞ്ഞു ..
തീർത്തതിനുള്ളിൽ ഒരു തുമ്പ പൂവിടും
പോലൊരു നറു പുഞ്ചിരി പടർത്തി
വിളർച്ച ബാധിച്ചൊരു പുഴതൻ ഞരമ്പിൽ
ഒരു സൂചിമുനപോൽ ഞാൻ കാത്തുനിന്നു
അലിവിനായി കേഴുന്ന അറവുമാടായി
താമരയിതളുകൾ വിരിയും കണക്കെ
മാനത്ത് മിഴിയെറിഞ്ഞു ഞാൻ നിന്നു
ആ നേരം അതുവഴി വിരുന്നിനായി പോകും
ഒരു ദേശാടനപറവയുടെ ചുണ്ടിലുടക്കിയ
ഒരു നെൽക്കതിരിൻ തുമ്പിൽ ഞാൻ കണ്ടു
ഒരു വജ്രഗോള വർണപ്രപഞ്ചം
എന്മീതെയാ പറവ എത്തിയ നേരം
ആ വജ്രഗോളം അടർന്നു വീണതു
വന്നുപതിച്ചെൻ മിഴിയും നിറഞ്ഞു ..
വജ്രഗോളം വീണ ഭാഗ്യവാന്‍
ReplyDeleteഅതെ
Deleteഒരു വജ്രഗോള വർണപ്രപഞ്ചം.
ReplyDelete