Monday 20 December 2010

അമ്പലക്കുളം



ഊളിയിടും തോറും
ആഴമേറുന്ന ഈ കുളത്തിലെ
ആമ്പല്‍ വേരുകളുടെ പടര്‍-
പ്പുകളില്‍ മനസ്സുടക്കാതെയുള്ള
അവയുടെ ആവിഷ്കാര സ്വാതന്ത്ര്യ-
ബോധത്തിന്‍ കയങ്ങളില്‍
പുറം വെളിച്ചത്തിനു പ്രവേശനമില്ല.
ചില സമയങ്ങളില്‍ അകലും തോറും
അടുക്കുകയും മറ്റുചിലപ്പോള്‍
അടുക്കുംതോറും അകലുകയും ചെയ്ത്
ഹരിതാഭയുടെ ബാഹ്യാഭരണ വിഭൂഷിതയായി
നീലിമയുടെ ആന്തരിക സൌന്ധര്യത്താല്‍
എന്നെ വശീകരിക്കുന്നു.
സഞ്ചാര പാതകള്‍ വെട്ടിത്തെളി-
ക്കുന്നവന്റെ മനസ്സലക്കുന്ന ത്രാസ്
കൈയ്യിലേന്തിയ പോലുള്ള
പെരുമാറ്റം.
ഈ സവിശേഷതയാല്‍ അന്യസമീപനം
ചിലനേരങ്ങളില്‍ കുരുക്കില്പ്പെടും.