Friday 29 January 2016

എഴുതാൻ മറന്നവ

പാമരം പൊട്ടിയ പായ്ക്കപ്പലിൽ 
പുതുവഴി തേടുവോർ 
വടക്കുനോക്കി സൂചികൾ തേടി 
ഇന്നലകളിൽ നഷ്ടപ്പെട്ട 
താക്കോൽക്കൂട്ടത്തെ സമീപിച്ചപ്പോൾ 
തുരുമ്പെടുത്ത് വികൃതമായ 
കരങ്ങൾ ചുറ്റി ആലിംഗനം ചെയ്തു 
പുതുമയുടെ പൂക്കുലകളിൽ 
തേൻതുള്ളിതേടി വണ്ടായി പറക്കും 
നാളുകളിൽ ചിതലരിക്കുന്ന വേരുകൾ 
പുഴുവരിക്കുന്ന ഇലകളെന്നിവ 
നിർവികാരതയിൽ അവഗണിച്ചു '
കാലം തീർത്ത വിഷപ്പുല്ലിൽ ചവിട്ടി 
വ്രണപ്പെട്ട കാലുമായി അലഞ്ഞപ്പോൾ 
പുതുമയുടെ പൂക്കുല കൊഴിഞ്ഞാ-
ചിതലരിച്ച വേരിനോപ്പം മറഞ്ഞിരുന്നു 
ചിന്തിക്കുവോർ മരിക്കുന്ന കാലത്തിൽ 
നഷ്ടങ്ങളുടെ കണക്കുകളെവിടെയും 
എഴുതപ്പെടുന്നില്ല, വായിക്കുന്നുമില്ല