Saturday 5 July 2014

മായാമാനസ്സം

ഇതളടർന്നെഴുതിയ പ്രണയകഥ മഴയുടെ
മണിമഞ്ചലേറി വിഹയസ്സ് പുൽകി
ഉമിത്തീയിൽ നീറുന്ന വരളിയിൽ നിന്നും
ചുടുഭസ്മമുയരുന്ന സന്ധ്യയുടെ മാറിൽ
തലചായ്ച്ചുറങ്ങുന്ന നൊമ്പരഹൃത്തിൽ
പലകുറികേട്ടു തഴമ്പിച്ച പാണൻപാട്ടിലെ
വിരഹാർദ്രവീരകഥ തഴുകുവാനെത്തി
മുട്ടിവിളിപ്പിലും താഴിട്ടുപൂട്ടിയ വാതിൽ
പ്പടിയിലെ കോലായിലിന്നേകനായി നിന്നു
ആരാലുമറിയാതെയെഴുതുന്ന കഥകളിൽ
വീരനായി വാഴുന്ന നായകമാനസ്സം
തുടലൂരിയോടുന്ന ചിത്തഭ്രമത്തിന്റെ
സ്വാതന്ത്ര്യചിന്തയുടെ പാരമ്യമെത്തി
ലഹരിയിൽ മയങ്ങുന്ന യൗവ്വനമെന്നും
അരുണോദയത്തിന്റെ വിപരീതമത്രേ...