മഴവില്ലിൽ മേഘം മൂടുമ്പോൾ
കാറ്റിനോട് കലഹിച്ചില്ലേ
പുഴുക്കുത്തു വീണ പൂവിതൾ
തലതാഴ്ത്തി മങ്ങുമ്പോൾ
കാലത്തെ പഴിച്ചില്ലേ
നെൽവയലിലെ പൊൻകതിർ
പോയവഴിയിൽ പലകാതം
അലഞ്ഞ കവി പരിഭവിച്ചത്
വായിച്ച് നെടുവീർപ്പിട്ടില്ലേ
കണ്ണാടിയിൽ കണ്ട ചുളിവുകൾ
വരച്ച കലാകാരനോടുള്ള പക
തീർത്താൽ തീരുന്നതാണോ
ഈ യാഥാർത്ഥ്യങ്ങൾ മൂകമായി -
അംഗീകരിക്കപ്പെടുമ്പോൾ
ശബ്ദം ഇടറില്ല,പാദം പതറില്ല ..
കാറ്റിനോട് കലഹിച്ചില്ലേ
പുഴുക്കുത്തു വീണ പൂവിതൾ
തലതാഴ്ത്തി മങ്ങുമ്പോൾ
കാലത്തെ പഴിച്ചില്ലേ
നെൽവയലിലെ പൊൻകതിർ
പോയവഴിയിൽ പലകാതം
അലഞ്ഞ കവി പരിഭവിച്ചത്
വായിച്ച് നെടുവീർപ്പിട്ടില്ലേ
കണ്ണാടിയിൽ കണ്ട ചുളിവുകൾ
വരച്ച കലാകാരനോടുള്ള പക
തീർത്താൽ തീരുന്നതാണോ
ഈ യാഥാർത്ഥ്യങ്ങൾ മൂകമായി -
അംഗീകരിക്കപ്പെടുമ്പോൾ
ശബ്ദം ഇടറില്ല,പാദം പതറില്ല ..