Saturday 9 August 2014

യാത്ര

ആ യാത്രയുടെ അന്ത്യം യാദൃശ്ചികം 
പാതയും സഞ്ചാരിയും ഇഴപിരിയാതെ 
പണിതീരാത്ത ആ വീട്ടിലേക്കുള്ള യാത്ര 
മനോമുകുളങ്ങളിൽ വിരിഞ്ഞ 
കേവല സ്വപ്നം മാത്രമായിരുന്നില്ല
അവരുടെ വഴിവിളക്ക്,നിശയും
പകലും നിദ്രയും ആലസ്യവും
ഒന്നും ആ യാത്രയുടെ
ഉപോത്പന്നങ്ങളായിരുന്നില്ല  ...
ആരുടേയും ജൽപനങ്ങളല്ല ,ഇച്ഛാശക്തി 
അതായിരുന്നില്ലേ അവരെ നയിച്ചത് ?
എന്നാൽ യാത്രതന്നന്ത്യത്തിൽ 
ഒന്നും ഇഴപിരിയുന്നില്ല... 
ആലസ്യവും ഇച്ഛാശക്തിയും വാരിപ്പുണരുന്നു 
പിന്നെ ഒന്നായി ഒഴുകുന്നു .......

Saturday 2 August 2014

മധുമുരളീരവം

വിദൂരനൊമ്പര നിഴല്‍ക്കൂത്തില്‍
നിര്‍വികാര പാത്രമായി,ഒഴുകിതീര്‍ന്ന
അരുവിതന്നോരം പുല്‍കിയോരോ-
യിതളുകൾ ചേർത്തെഴുതിയ കവിതയിൽ 
ഒളികണ്ണെറിയുന്ന ഇന്ദ്രധനുസ്സിനെ 
നീയെന്നുകരുതി ഞാൻ കണ്‍പോളചിമ്മി 
കഥയേതിനുമൊത്ത കഥാപാത്രമായി 
ഏറ്റുപാടിയ തിരക്കഥയിൽ നീയെന്നും 
തിരശീല തട്ടിമാറ്റാതെയോരത്ത് നിന്നു 
ഏതോ കാട്ടുചില്ലയിൽ നിന്നുമൊഴുകി-
യെത്തിയ മുരളീരവം വഴിതിരിച്ചെന്ന-
രികലെത്തിച്ച പ്രിയസഖീ ദേശകാല 
പരിധികൾ തീർത്തകോട്ടയിൽ  വിങ്ങുമെന്നാ-
ത്മാവിൽ നിന്നോർമ്മ നറുതേനൊഴുക്കി 
പെരുമഴ തച്ചുടച്ച വാകപ്പൂവിതൾ പോലും 
പാടുന്നത് ഒരു സുന്ദര വിരഹഗാഥ .......