നിലാവ് പെയ്തു നിറഞ്ഞ നടുമുറ്റത്തൊരു
തുളസിക്കതിർ നുള്ളി നീ നിൽക്കെ
വിഭ്രാന്തി മാറ്റൊലി കൊള്ളും മനസ്സുമായി
മാലികനായി ഞാൻ അലഞ്ഞു
മൂകത പരന്ന രാവിന്റെ ഇടനാഴി
പ്രണയസ്വപ്നങ്ങൾ വലിച്ചിഴച്ചു
കൈതവം കേളികളാടും നിൻ മിഴികളിൽ
എന്റെ അന്ധത ചാലിച്ച് സുറുമയിട്ടു
വിജനത നിനച്ച് യാത്ര തുടങ്ങി ഞാൻ
അലഞ്ഞു വലഞ്ഞു ജനവൃന്ദങ്ങളിൽ
മറവിയാം രാജിക്കൊരുങ്ങില്ലൊരിക്കലും
താഴിട്ടുപൂട്ടുവാൻ പഴുതുമില്ല ..
അടിപൊളി ആയിട്ടുണ്ട് ശരിക്കും കവിത്വവും ഭാവനയും നിരാശയും മോഹവും യാഥാർത്യവും ആടി തിമിര്ത്തു, കവിത വളരെ മനോഹരമായി
ReplyDeleteആശംസകൾ
വായിച്ചതിനും അഭിപ്രായത്തിനും നന്ദി ...
Delete