നിലാവ് പെയ്തു നിറഞ്ഞ നടുമുറ്റത്തൊരു
തുളസിക്കതിർ നുള്ളി നീ നിൽക്കെ
വിഭ്രാന്തി മാറ്റൊലി കൊള്ളും മനസ്സുമായി
മാലികനായി ഞാൻ അലഞ്ഞു
മൂകത പരന്ന രാവിന്റെ ഇടനാഴി
പ്രണയസ്വപ്നങ്ങൾ വലിച്ചിഴച്ചു
കൈതവം കേളികളാടും നിൻ മിഴികളിൽ
എന്റെ അന്ധത ചാലിച്ച് സുറുമയിട്ടു
വിജനത നിനച്ച് യാത്ര തുടങ്ങി ഞാൻ
അലഞ്ഞു വലഞ്ഞു ജനവൃന്ദങ്ങളിൽ
മറവിയാം രാജിക്കൊരുങ്ങില്ലൊരിക്കലും
താഴിട്ടുപൂട്ടുവാൻ പഴുതുമില്ല ..
അമ്പത്തൊന്നും നീയേ ദേവീ ആറാധാരപ്പൊരുളും നീയേ ഇരുമൂന്നക്ഷരമായാതു നീയേ തിരുവട്ടക്ഷരമെട്ടും നീയേ ...
Sunday, 30 June 2013
അറിയുന്നവർ പറയുക
കാലിൽ ചുറ്റുവാനൊരു വള്ളിതേടി
അലഞ്ഞു നടക്കുന്നവരുണ്ടോ ?
ആ വള്ളിയിൽ പൂവുകൾ വിടരുമ്പോൾ
മധുരമായി പുഞ്ചിരിക്കുന്നവരെത്ര ?
അനാഥസമുദ്രത്തിൽ അലയടി ഉയരുമ്പോൾ
അതിനു കാതോർക്കാൻ മനക്കരുത്തുണ്ടോ ?
മിഴിനീരൊഴുകുമ്പോൾ അതിനുള്ളിൽ
ഉപ്പാണോ മണലാണോ എന്നറിയുമോ ?
ചേറുപുരണ്ട കാലുകളിൽ വ്രണങ്ങൾ പൊട്ടുമ്പോൾ
കതിരുകൾ അവർക്കായി നൽകുന്നവരെത്ര ?
അടിതെറ്റി വീഴുമ്പോൾ കാൽച്ചുവട്ടിലെ
പുൽനാമ്പുകൾ കാണുന്നവരുണ്ടോ ?
ഉണ്ടെങ്കിൽ അവരുടെ എണ്ണം എന്റെ
വിരലുകൾക്ക് അജ്ഞാതമാണോ ?
ഇവയെല്ലാം എന്റെ അറിവുകൾക്കപ്പുറം ..
അലഞ്ഞു നടക്കുന്നവരുണ്ടോ ?
ആ വള്ളിയിൽ പൂവുകൾ വിടരുമ്പോൾ
മധുരമായി പുഞ്ചിരിക്കുന്നവരെത്ര ?
അനാഥസമുദ്രത്തിൽ അലയടി ഉയരുമ്പോൾ
അതിനു കാതോർക്കാൻ മനക്കരുത്തുണ്ടോ ?
മിഴിനീരൊഴുകുമ്പോൾ അതിനുള്ളിൽ
ഉപ്പാണോ മണലാണോ എന്നറിയുമോ ?
ചേറുപുരണ്ട കാലുകളിൽ വ്രണങ്ങൾ പൊട്ടുമ്പോൾ
കതിരുകൾ അവർക്കായി നൽകുന്നവരെത്ര ?
അടിതെറ്റി വീഴുമ്പോൾ കാൽച്ചുവട്ടിലെ
പുൽനാമ്പുകൾ കാണുന്നവരുണ്ടോ ?
ഉണ്ടെങ്കിൽ അവരുടെ എണ്ണം എന്റെ
വിരലുകൾക്ക് അജ്ഞാതമാണോ ?
ഇവയെല്ലാം എന്റെ അറിവുകൾക്കപ്പുറം ..
Tuesday, 25 June 2013
പൊരുതുക നീ നിനക്കായി
കൊലുസിലെ മണികൾ
പതിനാറു ചിലച്ചാൽ പിന്നെ മുഴങ്ങുന്നത് മരണമണി
പുസ്തക സഞ്ചിയുടെ നൂലിഴകൾ
ഇഴപിരിഞ്ഞ് വഴിപിരിഞ്ഞു
തോളോട് തോളൊത്തു നിൽക്കുവാൻ
ത്രാണിവരും നാളുകൾ വിദൂരം
എങ്കിലും മണിയറ വാതിലുകൾ
മാത്രമുള്ളൊരു മുറിയിലകപ്പെട്ട
മാൻപേടയാണ് നീ
രാജനീതി അനീതിയുടെ ശാസനകൾ
കാഴ്ച്ചവെച്ചാൽ പിന്നെ,
നിനക്ക് നീ മാത്രം രക്ഷ
പൊരുതുക നീ നിനക്കായി..
(ചിത്രം ഗൂഗിളില്‍ നിന്ന്)
Wednesday, 5 June 2013
Subscribe to:
Posts (Atom)