Wednesday 24 April 2013

മൂന്നു പാഴ് വിലാപങ്ങൾ

നഖമൊടിഞ്ഞ  സമൂഹം കത്തിയു-
മായെത്തി ആരുടെയോ  മുഖംമൂടുമീ 
കറുത്ത ശീല നേരെയാക്കി,
മടങ്ങുന്ന കാഴ്ച്ച കണ്ടുനിൽക്കാൻ 
പോറൽവീണ ഒരു വാൽക്കണ്ണാടി മാത്രം  
                            ****
താങ്ങുപോയി കഴുത്തൊടിഞ്ഞ ഒരു 
കുടിവാഴ പിണ്ടിയിൽ നിന്നും 
നാരുപിരിച്ചൊരു വടം പണിത 
പൈതൃകം ഇന്നൊരു കറിവേപ്പില 
കരിവണ്ടുമൂളുന്ന രാഗങ്ങളിൽ പലതിലും 
കരിപുരണ്ട വിലാപങ്ങൾ വിരിവെച്ചു 
                            ****
ആഴത്തിൽതുഴയൂന്നി കടവുകൾ താണ്ടുന്ന 
കടത്തുകാരന്റെ വിയർപ്പുകണം 
പുഴയെ കടലിൻ പര്യായമാക്കില്ലൊരിക്കലും 
കന്നിൻ പുറത്തെ പ്രാണി കണക്കെ 
വാലിട്ടടിയിൽ ചുവർച്ചിത്രമാകുമെന്നു മാത്രം 


1 comment:

  1. പാഴല്ലാത്ത വിലാപം

    ReplyDelete