ഇരുതീരങ്ങളും അണയും മുന്‍പ്
ഒരു നേര്‍ രേഖയായി നിഴലായി
കനിവിന്‍ നിറകുടമായി ശാന്തി
പകരുവാന്‍ വാളേന്തി നിന്നൂ.
സന്ധ്യയില്‍ പകലിന്‍റെ ഗന്ധത്തി-
നായി അലഞ്ഞു മടുത്തപോള്‍
സ്മരണകള്‍ കുരിശില്‍ തറഞ്ഞു.
യാമങ്ങള്‍ കുതിരകളായി പാഞ്ഞടുത്തു.
നൂല്‍പൊട്ടിയ പട്ടം ആകാന്‍ മോഹിച്ചവന്‍
ചര്‍ക്കയായി മാറിയ കഥയോര്‍ത്തു .
നൊമ്പരങ്ങള്‍ വളമാക്കി മാറ്റിയ
വടവൃക്ഷം കടപുഴകി വീഴാന്‍
കാരണമൊന്നു മാത്രം മരണം !
Good one!! :)
ReplyDelete