Sunday 30 December 2012

മരണം



ഇരുതീരങ്ങളും  അണയും  മുന്‍പ് 
ഒരു നേര്‍ രേഖയായി നിഴലായി 
കനിവിന്‍ നിറകുടമായി  ശാന്തി 
പകരുവാന്‍  വാളേന്തി നിന്നൂ.
സന്ധ്യയില്‍  പകലിന്‍റെ  ഗന്ധത്തി-
നായി  അലഞ്ഞു  മടുത്തപോള്‍ 
സ്മരണകള്‍  കുരിശില്‍  തറഞ്ഞു.
യാമങ്ങള്‍  കുതിരകളായി  പാഞ്ഞടുത്തു.
 നൂല്‍പൊട്ടിയ  പട്ടം ആകാന്‍  മോഹിച്ചവന്‍ 
ചര്‍ക്കയായി   മാറിയ കഥയോര്‍ത്തു .
നൊമ്പരങ്ങള്‍ വളമാക്കി  മാറ്റിയ 
വടവൃക്ഷം  കടപുഴകി  വീഴാന്‍ 
കാരണമൊന്നു മാത്രം മരണം !

1 comment: