വിദൂരനൊമ്പര നിഴല്‍ക്കൂത്തില്‍
നിര്‍വികാര പാത്രമായി,ഒഴുകിതീര്‍ന്ന
അരുവിതന്നോരം പുല്‍കിയോരോ-
യിതളുകൾ ചേർത്തെഴുതിയ കവിതയിൽ
ഒളികണ്ണെറിയുന്ന ഇന്ദ്രധനുസ്സിനെ
നീയെന്നുകരുതി ഞാൻ കണ്‍പോളചിമ്മി
കഥയേതിനുമൊത്ത കഥാപാത്രമായി
ഏറ്റുപാടിയ തിരക്കഥയിൽ നീയെന്നും
തിരശീല തട്ടിമാറ്റാതെയോരത്ത് നിന്നു
ഏതോ കാട്ടുചില്ലയിൽ നിന്നുമൊഴുകി-
യെത്തിയ മുരളീരവം വഴിതിരിച്ചെന്ന-
രികലെത്തിച്ച പ്രിയസഖീ ദേശകാല
പരിധികൾ തീർത്തകോട്ടയിൽ വിങ്ങുമെന്നാ-
ത്മാവിൽ നിന്നോർമ്മ നറുതേനൊഴുക്കി
പെരുമഴ തച്ചുടച്ച വാകപ്പൂവിതൾ പോലും
പാടുന്നത് ഒരു സുന്ദര വിരഹഗാഥ .......
നിര്‍വികാര പാത്രമായി,ഒഴുകിതീര്‍ന്ന
അരുവിതന്നോരം പുല്‍കിയോരോ-
യിതളുകൾ ചേർത്തെഴുതിയ കവിതയിൽ
ഒളികണ്ണെറിയുന്ന ഇന്ദ്രധനുസ്സിനെ
നീയെന്നുകരുതി ഞാൻ കണ്‍പോളചിമ്മി
കഥയേതിനുമൊത്ത കഥാപാത്രമായി
ഏറ്റുപാടിയ തിരക്കഥയിൽ നീയെന്നും
തിരശീല തട്ടിമാറ്റാതെയോരത്ത് നിന്നു
ഏതോ കാട്ടുചില്ലയിൽ നിന്നുമൊഴുകി-
യെത്തിയ മുരളീരവം വഴിതിരിച്ചെന്ന-
രികലെത്തിച്ച പ്രിയസഖീ ദേശകാല
പരിധികൾ തീർത്തകോട്ടയിൽ വിങ്ങുമെന്നാ-
ത്മാവിൽ നിന്നോർമ്മ നറുതേനൊഴുക്കി
പെരുമഴ തച്ചുടച്ച വാകപ്പൂവിതൾ പോലും
പാടുന്നത് ഒരു സുന്ദര വിരഹഗാഥ .......
മധുമുരളീരവം
ReplyDeleteമധുരമുരളീരവം