Saturday 2 August 2014

മധുമുരളീരവം

വിദൂരനൊമ്പര നിഴല്‍ക്കൂത്തില്‍
നിര്‍വികാര പാത്രമായി,ഒഴുകിതീര്‍ന്ന
അരുവിതന്നോരം പുല്‍കിയോരോ-
യിതളുകൾ ചേർത്തെഴുതിയ കവിതയിൽ 
ഒളികണ്ണെറിയുന്ന ഇന്ദ്രധനുസ്സിനെ 
നീയെന്നുകരുതി ഞാൻ കണ്‍പോളചിമ്മി 
കഥയേതിനുമൊത്ത കഥാപാത്രമായി 
ഏറ്റുപാടിയ തിരക്കഥയിൽ നീയെന്നും 
തിരശീല തട്ടിമാറ്റാതെയോരത്ത് നിന്നു 
ഏതോ കാട്ടുചില്ലയിൽ നിന്നുമൊഴുകി-
യെത്തിയ മുരളീരവം വഴിതിരിച്ചെന്ന-
രികലെത്തിച്ച പ്രിയസഖീ ദേശകാല 
പരിധികൾ തീർത്തകോട്ടയിൽ  വിങ്ങുമെന്നാ-
ത്മാവിൽ നിന്നോർമ്മ നറുതേനൊഴുക്കി 
പെരുമഴ തച്ചുടച്ച വാകപ്പൂവിതൾ പോലും 
പാടുന്നത് ഒരു സുന്ദര വിരഹഗാഥ .......

  

1 comment:

  1. മധുമുരളീരവം
    മധുരമുരളീരവം

    ReplyDelete