Thursday 19 April 2012

പടയണിയുടെ തിരിച്ചുവരവും ; ചില ആശങ്കകളും

ധ്യതിരുവിതാംകൂറിലെ ജനജീവിതവുമായി ഭേദ്യമായ ബന്ധം പുലര്‍ത്തുന്ന ഒരു കലാരൂപമാണ്‌ പടയണി അഥവാ പടേനി . മലയോര ജനതയുടെ ഗോത്ര സംസ്കാരത്തിന്റെ പൈതൃകം അവകാശപ്പെടുന്ന പടയണിക്ക് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. അമ്മദൈവ ആരാധനയുടെ വളരെ വൈവിധ്യമാര്‍ന്ന അനുഷ്ടാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കലാരൂപം.

ജന്മിത്ത
സമ്പ്രതായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ആയുധാഭ്യാസ കളരികള്‍ സാര്‍വത്രികമായിരുന്നു. പല കുടുംബങ്ങളോടും അനുബന്ധിച്ചു കളരിയും ഭഗവതി കാവുകളും ഉണ്ടായിരുന്നു. കേന്ദ്രീകൃതമായ ഒരു പൊതു ആരാധനാ രീതി അക്കാലങ്ങളില്‍ പമ്പാതീരവാസികളായ ജനഗല്‍ക്കിടയില്‍ നിലനിന്നിരുന്നില്ല എന്ന് പറയാവുന്നതാണ്. കൃഷിയും ആയുധാഭ്യാസവും ഇടകലര്‍ന്ന ഒരു സംസ്കാരത്തില്‍, അവയുടെ ഒരു സംയോജനത്തില്‍ രൂപീകൃതമായ ഒരു കലാരൂപം കൃത്യമായ ഇടവേളകളില്‍ അവതരിപ്പിക്കുകയുണ്ടായി. അതാണ്‌ പടയണി. അതിന്‍റെ കാണികളായി ഗ്രാമീണര്‍ ഒത്തു ചേര്‍ന്നിരുന്നു. ഒരു തരത്തില്‍ സംഘടിത രൂപം കൈവരിച്ചു.


എന്നാല്‍
ഏതു പരിധി വരെ ഉണ്ടായിരുന്നു എന്നത് പരിശോധികേണ്ടിയിരിക്കുന്നു. പടയണികള്‍ നടന്നിരുന്ന എല്ലാ പ്രദേശങ്ങളിലും കാണാവുന്ന ഒരു പൊതു സവിശേഷതയാണ് കരകള്‍ തിരിഞ്ഞുള്ള മത്സരങ്ങള്‍. മിക്കപ്പോഴും ഇത്ത്ഗരം മത്സരങ്ങള്‍ അക്രമാസക്തമാകുകയും ചെയ്തിരുന്നു. മത്സരങ്ങള്‍ക്കായി ചിലവാക്കുന്ന സമ്പത്തിനു ഒരു പരിധിയും നിര്‍ണയിക്കുക അസാധ്യമായിരുന്നു. ചേരിതിരിഞ്ഞുള്ള കമ്പകെട്ടും പോരുവിളിയും കലഹങ്ങളും നിമിത്തം ഗ്രാമാന്തരീക്ഷം കലുഷിതമാകുക പതിവായിരുന്നു.


അയിരൂര്‍
,കടമ്മനിട്ട മുതലായ പ്രദേശങ്ങള്‍ പടയണിക്ക് പേരുകേട്ടവയാണ്. അയിരൂരില്‍ കരപ്രമാണിമാര്‍ തമ്മില്‍ നടന്നിട്ടുള്ള മത്സരങ്ങളെപ്പറ്റി അനേകം കഥകള്‍ നിലവിലുണ്ട്. 'ഒരിക്കല്‍ കരകള്‍ തമ്മില്‍ മത്സരം നടക്കുകയായിരുന്നു. പുതുമയുള്ള എന്തെങ്കിലും വസ്തു ഉയര്‍ത്തിക്കാട്ടി എതിര്‍ കരയെ പരിഹാസ്യരാക്കുക എന്നതാണ് മത്സരത്തിന്‍റെ സ്വഭാവം. ഒപ്രു കരക്കാര്‍ ഒരു ചത്ത പാമ്പിനെ ഉയര്‍ത്തികാട്ടി മറുകരക്കാര്‍ കാവ് കിളച്ചുമറിച്ച് ഒരു ജീവനുള്ള പാമ്പിനെ കാട്ടി. അതിനു പകരമായി ഒന്നാമത്തെ കരക്കാര്‍ ഒരു മൃതശരീരം ഉയര്‍ത്തികാട്ടി. അത് കണ്ടുനിന്ന രണ്ടാമത്തെ കരയുടെ പ്രമാണി ഉറക്കെ പറഞ്ഞത്രേ "എന്നെ തല്ലിക്കൊന്നു കേട്ടിതൂക്കെടാ" എന്ന് .അയിരൂരില്‍ തന്നെ മറ്റൊരു പടയനിക്കാലത്ത് കമ്പകെട്ടുമത്സരം നടത്തിയപ്പോള്‍ പുതിയകാവ് ദേവിക്ഷേത്രത്തിന്‍റെ ഓടുകള്‍ നിലംപതിച്ചു.'


സാമ്പത്തികമായി
വളരെ ഉയര്‍ന്ന നിലയില്‍ കഴിഞ്ഞിരുന്ന പല കുടുംബങ്ങളും പടയണി നിമിത്തം ദരിദ്രരായി. കോലം എഴുതുന്ന വീടുകളില്‍ എത്ര പേര്‍ വന്നാലും അവര്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കുക എന്നത് പടയനിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു അനാചാരമാണ്. നായര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍റെ ആത്മകഥയായ 'എന്‍റെ ജീവിത സ്മരണകളില്‍ ' പടയണി സംസ്കാരം സമൂഹത്തില്‍ വരുത്തിവച്ച വിനകള്‍ പ്രതിപാതിക്കുന്നുണ്ട്. അദ്ദേഹം വളരെ വേദനയോടെയാണ് ദുരാചാര സമൃദ്ധമായ കലാരൂപത്തെ നോക്കികണ്ടത്.


പടയനികാലത്ത്
ഗ്രാമത്തിലെ ഊടു വഴികളിലും കാട്ടുപൊന്തകളിലും മദ്യവില്‍പ്പന സജീവമാകാറുണ്ട്. പടയണി തുള്ളുന്നവര്‍ പോലും പലപ്പോഴും മദ്യലഹരിയിലാണ് ദൈവികമായ കലാരൂപം അവതരിപ്പിക്കുന്നത്.ബ്രിട്ടീഷുകാര്‍ ചൈനക്കാരെ കറുപ്പിന്റെ ലഹരിയില്‍ ആറാടിച്ചപോലെ പടയണി സംസ്കാരം മധ്യ തിരുവിതാംകൂറിലെ ഗ്രാമങ്ങളെ മദ്യത്തില്‍ മുക്കിയെടുത്ത്. ലക്ഷ്യബോധമില്ലാതെ പടയണി തുള്ളിയും മദ്യപിച്ചും ജീവിതം തള്ളിനീക്കിയ ഒരു വിഭാഗം ജനങ്ങള്‍ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നും പടയനിയുമായി ബന്ധപ്പെട്ടും അതിന്‍റെ മഹത്വം ഘോഷിച്ചും നടക്കുന്ന പലരും മദ്യപിച്ചു ലക്കുകെട്ട് നടക്കുന്നത് കാണാന്‍ സാധിക്കും.


ചട്ടമ്പി
സ്വാമികളുടെ ശിഷ്യരുടെയും പ്രബുദ്ധരായ ചില നാട്ടുകാരുടെയും പ്രയത്ന ഫലമായി അയിരൂരില്‍ പടയണിയുടെ പ്രാധാന്യം കുറഞ്ഞു. അവര്‍ പമ്പാമണപ്പുറത്ത് പന്തല്‍കെട്ടി ഹിന്ദുമത പരിഷത്ത് ആരംഭിച്ചു. അങ്ങനെ ക്ഷയോന്മുകമായ ഗ്രാമാന്തരീക്ഷത്തില്‍ മാറ്റത്തിന്‍റെ പ്രൌഡി കൈവന്നു. എന്നാല്‍ മറ്റു പല ഗ്രാമക്കാരും പഴയപടി തുടര്‍ന്നു അവര്‍ ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും കയങ്ങളില്‍ പതിച്ചു.


അത്തരം
ഒരു സാഹചര്യം പത്തനംതിട്ട ജില്ലയിലെ പ്രക്കാനം എന്ന സ്ഥലത്തും നിലനിന്നിരുന്നു. ഇരുപത്തിനാല് മുതല്‍ ഇരുപത്തിഎട്ടു വരെ ദിവസം നീണ്ടുനിന്നിരുന്ന പടയണി ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു. ഇതിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെട്ട ചിലര്‍ മുന്‍കൈയെടുത്ത് പടയണികളത്തില്‍ ഞെരിഞ്ഞില്‍ വിതറുകയും തപ്പ്(വാദ്യോപകരണം) എടുത്ത് കിണറ്റില്‍ എറിയുകയും ചെയ്തു. അങ്ങനെ പടയണിയും നിന്നു.


എന്നാല്‍
ഇന്ന് വീണ്ടും പടയണിയെ പുനര്‍ജീവിപ്പിക്കുവാനായി ചിലര്‍ ജീവിതം ഒഴിഞ്ഞുവച്ചിരിക്കുന്നു. പടയണിയുടെ മനോഹരമായ സംഗീതത്തെയും ചുവടുകളെയും മാത്രമല്ല അതുമായി അനുബന്ധമായ എല്ലാ അനാചാരങ്ങളും കുഴിതോണ്ടി പുറത്തിടാന്‍ അവര്‍ അഹോരാത്രം പരിശ്രമിക്കുന്നു. ഒരു പരിധി വരെ അവര്‍ അതില്‍ വിജയം വരിച്ചിരിക്കുന്നു. പടയണി നിന്നുപോയ പലയിടത്തും അത് പുനരാരംഭിച്ചു. കെടുതിയില്‍ നിന്നും കരകയറിയ ജനതയെ വീണ്ടും കലാരൂപം ദുരിതകയത്തില്‍ തള്ളിയിടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

No comments:

Post a Comment