Thursday 23 August 2012

പുകമറ

മനമുരുകും സന്ധ്യയില്‍ ദീര്‍ഘ-
നിശ്വാസത്തിനു കാതോര്‍ക്കുമ്പോള്‍
നിഘണ്ടുവില്‍ കരുണ തേടി
അലഞ്ഞവനാണ് ഞാന്‍.
പൂക്കള്‍ മാത്രം കണ്ടു.
കരയുന്ന പൂക്കളും ചിരിക്കുന്ന
പൂക്കളും എന്നെ തിരിച്ചറിഞ്ഞില്ല .
എന്നാല്‍ ചിരിച്ചുകൊണ്ട് കരയുന്ന
പൂക്കള്‍ ഒരുനിമിഷം തലകുനിച്ചു.
മൂടല്‍ മഞ്ഞിന്‍റെ വികൃതികള്‍
മാത്രമെന്ന് ഞാന്‍ വിധിയെഴുതി.
പഴി ചാരി പടികള്‍ ഓരോന്നായി
കടന്നു നിര്‍വൃതി തേടി.
നിരാലംബതയെ ചൊടിപ്പിക്കുകയും
ചിരിമയം കലര്‍ത്തുകയും ചെയ്തു .
കടമ്പിന്‍ കൊമ്പില്‍ ചാടിക്കയറിയ
കുരുന്നുപോല്‍ അശ്രദ്ധനായി
അലയാഴിയില്‍ തുഴയുകയായിരുന്നു,
കരതേടി അലയുകയായിരുന്നു.
പങ്കായം വലിച്ചെറിഞ്ഞ് ഞാന്‍
നടുക്കടലില്‍ പകച്ചു നിന്നു.
പിന്നെ എല്ലാം പുകമറയായി
രംഗം അവസാനിച്ചു.





No comments:

Post a Comment